കന്യാസ്ത്രീയെ ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെ മൂന്ന് ബിഷപ്പുമാർ, 23 പുരോഹിതർ, 11 കന്യാസ്ത്രീമാർ എന്നിവർ കേസിൽ സാക്ഷികളാണ്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയായിരിക്കും കേസ് പരിഗണിക്കുക. മാനഭംഗം, പ്രകൃതി വിരുദ്ധ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഫ്രാങ്കോ മുളയ്ക്കൽ 25 ദിവസത്തോളം ജയിലിൽ കിടന്നു. ഇതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
പല ഘട്ടത്തിലും വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ ഫ്രാങ്കോ മുളയ്ക്കലിന്റെ ഭാഗത്ത് നിന്ന് നടന്നിരുന്നു. വിടുതൽ ഹർജിയുമായി സുപ്രിംകോടതി വരെ അദ്ദേഹം പോയി. എങ്കിലും ഫലമുണ്ടായില്ല. ബിഷപ്പിന്റെ സ്വകാര്യ ലാപ്പ്ടോപ്പും മൊബൈൽ ഫോണും കുറവിലങ്ങാട് മഠത്തിലെ രജിസ്റ്ററും കേസിലെ നിർണായക തെളിവുകളാണ്. ആദ്യ ദിവസം പരാതിക്കാരിയായ കന്യാസ്ത്രീയെയാണ് വിസ്തരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക