ഇരിട്ടി: കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സി.പി.എം. കോളിക്കടവ് ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെ സി.പി.എം. സ്ഥാനത്തുനിന്ന് നീക്കി. സി.പി.എം. പായം ലോക്കല്‍ കമ്മിറ്റി യോഗമാണ് സ്ഥാനത്തുനിന്ന് നീക്കിയത്.
തിങ്കളാഴ്ച രാത്രിയാണ് സുഭിലാഷിനെയും സഹോദരന് സുബിത്തിനെയും കര്‍ണാകത്തില്‍ നിന്നെത്തിയ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം കോളിക്കടവിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
കേരളത്തിലേക്ക് 500 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മൈസൂര്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലാണ് ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും അറസ്റ്റിലാകുന്നത്. മൈസൂരില്‍ നിന്നുള്ള പൊലീസ് സംഘം കണ്ണൂരിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവര്‍ ഇപ്പോഴും ക്രൈംബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ കടുത്തനടപടികള്‍ ഉണ്ടാകുമെന്ന് സി.പി.എം. ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക