ഡൽഹി ഹർഷ് വിഹാറിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായി. പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണം തുടരുകയാണെന്നും മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
ഡൽഹി മണ്ടോലി ജയിലിനടുത്ത് വെച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായത്. ബന്ധുവിനൊപ്പം സഞ്ചരിച്ച യുവതിയെ പ്രതികൾ തടഞ്ഞ് നിർത്തുകയും മർദ്ദിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച ബന്ധുവിനെയും ഇവർ ആക്രമിച്ചു.
കത്തിക്കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പെൺകുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് പ്രതികൾ ബലാത്സംഗം ചെയ്തു. പീഡനശ്രമം തടയാൻ ശ്രമിച്ച ബന്ധുവിനെ പ്രതികൾ തല്ലിച്ചതച്ചു. സംഭവശേഷം പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന പേഴ്സ് അടക്കമുള്ള വസ്തുക്കൾ തട്ടിയെടുത്ത് പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. പീഡനവിവരം വ്യക്തമാക്കി പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ബുധനാഴ്ച രാവിലെ പ്രതികളിലൊരാൾ പിടിയിലായി. ഷെഹ്സാദ്, രാജീവ്, ഇക്രം എന്നിവരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക