ആറ്റിങ്ങല്‍: ആറ്റിങ്ങൽ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. എന്ജിന് ഘടിപ്പിച്ച ഫൈബര്‍ വള്ളത്തിൽ പോയ മൽസ്യത്തൊഴിലാളിയെ ആണ് കാണാതായത്. വള്ളത്തിലുണ്ടായിരുന്ന രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി സജി(40)നെയാണ് കാണാതായത്. മുതലപ്പൊഴി അഴിമുഖത്ത് ശനിയാഴ്ച രാവിലെ 8.45ഓടെയായിരുന്നു അപകടം.
മീന്‍പിടിത്തത്തിനായി കടലിലേക്ക് പോയ വള്ളം ശക്തമായ തിരയും കാറ്റും കാരണം കടലിനുള്ളിലേക്ക് പോകാന്‍ കഴിയാതെ വന്നപ്പോള്‍ തിരികെ കരയിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മറിഞ്ഞത്. സജിനെ കൂടാതെ വര്‍ക്കല ചിലക്കൂര്‍ സ്വദേശികളായ ഷബീര്‍, ഷിയാര്‍ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.
അപകടത്തില്പെട്ടവര് മുതലപ്പൊഴിയില്‍ താമസിച്ച് കടല്‍പ്പണിയില്‍ ഏര്‍പ്പെടുന്നവരാണ്. വള്ളം മറിഞ്ഞ് പാറയില്‍ അടിച്ചതിനെ തുടര്‍ന്ന് സജിന്‍ തലക്ക് പരിക്കേറ്റതായി കൂടെയുള്ളവര്‍ പറഞ്ഞു.
അഞ്ചുതെങ്ങ് തീര പൊലീസും കഠിനംകുളം പൊലീസും സ്ഥലത്തെത്തി െതരച്ചിലാരംഭിച്ചു. തുടര്‍ന്ന് ഒരുമണിക്കൂറിനുശേഷം മറൈന്‍ എന്ഫോഴ്സ്മെന്റിെന്റ മറൈന്‍ അംബുലന്‍സ് സ്ഥലത്തെത്തി സജിന്‍ വേണ്ടി തിരച്ചില്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക