തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജിയുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു മന്ത്രിയും കേരളത്തില്‍ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ കെ.ടി.ജലീലിന്റെ കാര്യത്തില്‍ ധാര്‍മികതയുടെ പ്രശ്നം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി വീട്ടമ്മയുടെ സമരം
അന്വേഷണം നടക്കട്ടെയെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഒരു നിമിഷം പോലും കെ.ടി. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കാനം അഭിപ്രായപ്പെട്ടു.
ജലീല്‍ ഏതെങ്കിലും തരത്തിൽ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ സർക്കാർ ജലീലിനോട് വിശദീകരണം ആവശ്യപ്പെടുകയാണ് വേണ്ടത് മറിച്ച് ദേശീയ ഏജന്‍സിയെ കൊണ്ട് ചോദ്യം ചെയ്യിച്ച് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് പ്രചരിപ്പിക്കലല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന സാധനം വഖഫിന്റെ ചുമതലയുള്ള മന്ത്രിക്ക് നല്കി എന്നതാണ് സത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക