മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ സഹോദരനെ അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് സഹോദരി ആത്മഹത്യക്ക് ശ്രമിച്ചു. തന്നെ അറസ്റ്റ് ചെയ്ത കാര്യം പൊലീസ് സ്റ്റേഷനില്‍ നിന്ന് സഹോദരന് വിളിച്ച് പറഞ്ഞതിന് പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സഹോദരിയുടെ ആരോഗ്യനില തൃപ്തികരമാണ്.
മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. കുടുംബത്തൊടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു സഹോദരന്. മാസ്ക് ധരിച്ചില്ല എന്ന പേരില്‍ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇവിടെ വച്ചാണ് സഹോദരന് കിരണ്‍ പഡ്വാളിനെ വിളിച്ചത്.
തുടര്‍ന്നായിരുന്നു ആത്മഹത്യാ ശ്രമം. പൊലീസ് തുടര്‍ച്ചയായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സഹോദരി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു വര്‍ഷം നീണ്ട ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് പൊലീസ് തുടര്‍ച്ചയായി ഉപദ്രവിക്കുകയാണെന്ന് കിരണ്‍ പഡ്വാള് പറയുന്നു. ഭൂമി വിറ്റപ്പോള്‍ പണം ലഭിച്ചില്ല. കേസ് പരിഹരിക്കാന്‍ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടു. 2.5 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
50,000 രൂപ കൊടുത്തു. ബാക്കി തരാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തുവരികയാണ്. ഇതിന്റെ ഭാഗമായാണ് സഹോദരന് എതിരെയുളള കളളക്കേസെന്ന് സഹോദരി പറയുന്നു. നിയമം അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക