തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു കൊലപാതകത്തിന് പകരം വീട്ടാന്‍ ഗുണ്ടാസംഘങ്ങള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഫോണ്‍ കോള്‍ പുറത്തുവന്നതോടെയാണ് ഗുണ്ടാസംഘങ്ങള്‍ കുടിപ്പക തീര്‍ക്കാന്‍ തയാറെടുക്കുന്നതായി സൂചന ലഭിച്ചിരിക്കുന്നത്.
കണ്ണൂർ മട്ടന്നൂരിൽ വീട്ടിൽ ഉഗ്രസ്ഫോടനം; ഒരാൾക്ക് പരിക്ക്, വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി
സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഗുണ്ടാ സംഘാംഗങ്ങള്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നത് ആക്രണത്തിനായുള്ള ഗൂഢാലോചനയ്ക്കായാണ് എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നിനാണ് ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് തുടങ്ങി 12 ക്രിമിനല്‍ കേസ് പ്രതികള്‍ കോണ്‍ഗ്രസ് നേതാവ് ചേന്തി അനിലിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നത്. 2015ല്‍ കണ്ണമ്മൂലയില്‍ നടന്ന സുനില്‍ ബാബു കൊലപാതക്കേസിലെ പ്രതികളായി അരുണ്‍, അനീഷ്, കിച്ചു എന്നിവരും പരോളിലിറങ്ങി ഈ ഒത്തുചേരലില്‍ പങ്കെടുത്തിരുന്നു.
ഇവരില്‍ ഒരാളുടെ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായത്. സുനില്‍ ബാബു വധത്തിന് പിന്നാലെയാണ് ഇവരുടെ സംഘത്തിലെ അംഗമായ വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണു കൊലക്കേസിലെ പ്രതിയായ അരുണിനെ ആക്രമിക്കുന്നത് സംബന്ധിച്ചാണ് ഫോണ്‍ സംഭാഷണം. പരോളില്‍ ഇറങ്ങുന്നതിന് മുമ്ബ് ജയിലില്‍ നിന്നും നടത്തിയ ഫോണ്‍ സംഭാഷണമാണിത്. ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഒത്തുകൂടിയത്. ആക്രമണം നടത്താനുള്ള ഗൂഢാലോചനയ്ക്കായാണ് സംഘം ഒത്തുകൂടിയതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ചേന്തി അനില്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.
സെപ്റ്റംബര്‍ ഒന്നിന് ചേന്തി അനിലിന്റെ വീട്ടില്‍ നടന്ന ഗുണ്ടകളുടെ ഒത്തുചേരലില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായകമായ ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക