ലഖ്നോ: കൂട്ടബലാല്‍സംഗ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിക്ക് അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രജാപതിയും കൂട്ടാളികളും ചേര്‍ന്ന് ചിത്രകൂഡ് സ്വദേശിനിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
അറബി കോളജ് അധ്യാപകന് പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തതായി പരാതി
ഇവരുടെ മകളായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. 2014 മുതൽ 2016 ജൂലൈ വരെ തുടർച്ചയായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. സമാജ്വാദി പാര്‍ട്ടി സര്‍ക്കാറില്‍ ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്നു ഗായത്രി പ്രജാപതി. ആരോഗ്യനില മോശമായതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹർജിയിലാണ് പ്രജാപതിക്ക് ജാമ്യം കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക