സിന്‍ജിയാങ്ങിലെ ജനനനിരക്ക് കുറയാന്‍ കാരണം നിര്‍ബന്ധിത വന്ധ്യംകരണം അല്ലെന്ന് ചൈന. 2018നെ അപേക്ഷിച്ച് മൂന്നിലൊന്ന് ശതമാനം ജനനനിരക്ക് കുറഞ്ഞെന്ന് കാണിച്ച് രാജ്യാന്തര മാധ്യമം ചൈനീസ് അധികൃതര്‍ക്ക് അയച്ച കത്തിലാണ് മറുപടി. നിര്‍ബന്ധിത വന്ധ്യംകരണത്തിന്റെയും ഗര്‍ഭ നിരോധനത്തിന്റെയും റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിരസിച്ചു.
അതേസമയം ഇവിടെ ജനനനിരക്ക് കുറയുന്നുവെന്ന കാര്യം ഭരണകൂടം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ സിന്‍ജിയാങ്ങില്‍ ഉയിഗര്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഒരു കോടിയോളം ജനസംഖ്യ വരുന്ന ഉയിഗര്‍ വിഭാഗത്തിനെതിരെ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് വാര്‍ത്തകള്‍ കുറച്ച് നാളുകളായി പുറത്തു വരുന്നുണ്ട്.
ഉയിഗറുകളുടെ ജനസംഖ്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നടപടികളാണ് ഇവര്‍ കൈക്കൊള്ളുന്നത്. ഉയിഗറുകളെയും മറ്റു മുസ്ലിം ന്യൂനപക്ഷങ്ങളെയും പാര്‍പ്പിക്കുന്നതിനായി ആയിരക്കണക്കിന് തടങ്കല്‍ കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് പറയുന്നത്.
ഇതില്‍ ക്രൂരമായ അതിക്രമങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും നടക്കുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക