തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന 29 സ്ഥലത്തും പ്രാദേശികമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലയുടെ ചര്‍ജ്ജുള്ള മന്ത്രിമാര്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും. 29 ഭവന സമുച്ചയങ്ങളിലായി 1285 ഫ്ലാറ്റുകളാണ് നിര്‍മ്മിക്കുന്നത്. 181.22 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ പോസ്റ്റ് വായിക്കാം;
വീടെന്നാൽ മനുഷ്യർക്ക് കിടന്നുറങ്ങാൻ വേണ്ടി മാത്രമുള്ള ഒരു മേൽക്കൂരയും നാലു ചുവരുകളും അടങ്ങിയ ഒരു കെട്ടിടമല്ല. മനുഷ്യന് അഗാധമായ ആത്മബന്ധമുണ്ടാക്കുന്ന വിധം അവനു സന്തോഷവും സമാധാനവും സുരക്ഷിതത്വബോധവും നൽകുന്ന ജീവിതത്തിന്റെ അതിപ്രധാന ഘടകമാണ് വീട്.
അതുകൊണ്ടു തന്നെയാണ് കേരള സർക്കാർ ആരംഭിച്ച ഭവന പദ്ധതിയ്ക്ക് ‘ലൈഫ്’ എന്ന് പേരു സ്വീകരിച്ചത്.
താമസിക്കാൻ നല്ല വീടുകളുണ്ടായാൽ മാത്രമേ കുടുംബങ്ങൾക്ക് ആരോഗ്യകരമായ ജീവിതവും, അതുവഴി ആരോഗ്യകരമായ സമൂഹവും പടുത്തുയർത്താൻ പറ്റുകയുള്ളൂ. ആ ലക്ഷ്യം അതിവേഗം കൈവരിച്ചു കൊണ്ടു മുന്നേറുകയാണ് ലൈഫ് പദ്ധതി. ആദ്യ രണ്ടു ഘട്ടവും പിന്നിട്ട് മൂന്നാം ഘട്ടത്തിലെത്തുമ്പോൾ ഒരു വർഷത്തിനകം 101 ഭവന സമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്.
ഇവയിൽ 12 സമുച്ചയങ്ങളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
അടുത്ത ഘട്ടമായി 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണോൽഘാടനം നാളെ രാവിലെ 11.30 യ്ക്ക് നിർവഹിക്കുകയാണ്.1285 കുടുംബങ്ങൾക്ക് ഇത്രയും ഭവന സമുച്ചയങ്ങളിലായി പാർപ്പിടമൊരുങ്ങും.
അടുത്ത ഘട്ടമായി 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണോൽഘാടനം നാളെ രാവിലെ 11.30 യ്ക്ക് നിർവഹിക്കുകയാണ്.1285 കുടുംബങ്ങൾക്ക് ഇത്രയും ഭവന സമുച്ചയങ്ങളിലായി പാർപ്പിടമൊരുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക