ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ചൈനയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലയില്‍ യുദ്ധ ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളും വിന്യസിപ്പിച്ച് ഇന്ത്യന്‍ സേന. നിയന്ത്രണരേഖക്കടുത്തുള്ള ചുമാര്‍-ഡെംചോക് പ്രദേശത്ത് ടി-90, ടി-72 ടാങ്കുകളും സായുധ സൈനികരുള്ള ബി.എം.പി-2 വാഹനങ്ങളുമാണ് അണിനിരത്തിയിരിക്കുന്നത്. ഇതിെന്റ വിഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു.
കിഴക്കന്‍ ലഡാക്കിനോട് ചേര്‍ന്നുള്ള തങ്ങളുടെ ഭാഗത്ത് ചൈന സേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. മൈനസ് 40 ഡിഗ്രി സേല്‍ഷ്യസ് താപനിലയില്‍ പോലും][k പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സൈനിക വാഹനങ്ങളാണ് ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചിരിക്കുന്നതെന്നും ഇത്ര സങ്കീര്‍ണമായ ഭൂപ്രദേശത്ത് ഇവയുടെ അറ്റകുറ്റപണികളും മറ്റും വെല്ലുവിളിയാകുമെന്നും സ്റ്റാഫ് ഓഫ് 14 കോര്‍പ്സ് മേധാവി മേജര്‍ ജനറല്‍ അരവിന്ദ് കപൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക