തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം ആര് ഏറ്റെടുക്കണമെന്ന തര്‍ക്കം കാരണം അനാഥമായി കിടന്നത് 14 മണിക്കൂര്‍. മരുതൂര്‍ പള്‍സ് ആശുപത്രിയില്‍ മരിച്ച വര്‍ക്കല സ്വദേശി ഉഷയുടെ മൃതദേഹത്തോടാണ് അനാസ്ഥ.
മരിച്ച സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറി സൗകര്യമില്ലാതിരുന്നിട്ടും മൃതദേഹം നീക്കാതെ വര്‍ക്കല മുനിസിപ്പാലിററി അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും ഗുരുതര വീഴ്ച വരുത്തി.
ഉഷയ്ക്ക് കോവിഡ് പോസിറ്റീവായത് 18 നാണ്. സര്‍ക്കാരിന്റെ കാസ്പ് പദ്ധതിക്കു കീഴില്‍ ചികില്‍സ നല്കുന്ന മരുതൂരിലെ പള്‍സ് ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഉഷ മരിച്ചത് പുലര്‍ച്ചെ 5.40 ന്. ആറുമണിക്ക് ബന്ധുക്കള്‍ ആശുപത്രിയിലെത്തി.
മൃതദേഹം കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് പൊതിഞ്ഞ് നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിട്ടും മോര്‍ച്ചറിയില്ലാത്ത ഈ ആശുപത്രിയില്‍ നിന്ന് മാറ്റാനോ സംസ്കരിക്കാനോ നടപടിയുണ്ടായില്ല.
ഉഷയുടെ കുടുംബം താമസിക്കുന്നത് വര്‍ക്കല എം ജി എം കോളനിയിലാണ്. സംസ്കാരത്തിന്റെ പ്രധാന ഉത്തരവാദിത്വമുളള വര്‍ക്കല മുനിസിപ്പാലിററി അധികൃതര്‍ അവിടെ സൗകര്യമില്ലെന്ന് പറഞ്ഞൊഴിഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
തിരുവനന്തപുരം കോര്‍പറേഷനാണ് മൃതദേഹം സംസ്കരിക്കേണ്ടതെന്നായിരുന്നു മുനിസിപ്പാലിററിയുടെ നിലപാട്. രാവിലെ മുതല്‍ അധികൃതരെ നിരന്തരം ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് ആശുപത്രി എം ഡി. 7 മണിയോടെ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധമുയര്‍ന്നു .
മൃതദേഹം വെച്ചുളള തര്‍ക്കങ്ങള്‍ക്കൊടുവില്‍ 14 മണിക്കൂര്‍ പിന്നിട്ട് 7.50 ന് ആംബുലന്‍സെത്തി ഉഷയുടെ മൃതദേഹം വര്‍ക്കല ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സംസ്കാരം സംബന്ധിച്ച് ഇനിയും തീരുമാനമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക