പൊതു ഖജനാവ് കൊള്ളയടിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെയെല്ലാം മലയാളി വിശേഷിപ്പിക്കുന്നൊരു പേരുണ്ട്-പഞ്ചവടിപ്പാലം. ‘ഐരാവതക്കുഴി’ പഞ്ചായത്തിലെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തുചേര്‍ന്ന് നടത്തുന്ന അഴിമതി വരച്ചുകാട്ടിയ കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാലം’ എന്ന സിനിമയില്‍ നിന്ന് കിട്ടിയ പേരാണത്.
മലയാളത്തിലെ ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമയായ ‘പഞ്ചവടിപ്പാലം’ റിലീസ് ചെയ്തിട്ട് ഇന്ന് 36 വര്‍ഷം തികയുന്നു. ഹൈകോടതി പോലും ‘പഞ്ചവടിപ്പാലം’ എന്ന് വിശേഷിപ്പിച്ച പാലാരിവട്ടം പാലം പൊളിച്ച് തുടങ്ങിയതും ഇന്നുതന്നെ. 1984 സെപ്റ്റംബര്‍ 28നാണ് സിനിമ തിയറ്ററുകളില്‍ എത്തിയത്. 2020 സെപ്തംബര്‍ 28ന് പാലാരിവട്ടം പാലം പൊളിക്കാന്‍ തുടങ്ങിയതോടെ ഈ യാദൃശ്ചികത ആഘോഷമാക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.
ഒരു സാങ്കല്പിക പഞ്ചായത്തില്‍ പണിത 200 അടി നീളമുള്ള പഞ്ചവടിപ്പാലത്തിെന്റയും 750 മീറ്ററിലേറെ നീളം വരുന്ന യഥാര്‍ഥ മേല്‍പ്പാലമായ പാലാരിവട്ടം പാലത്തിേന്റയും ‘വിധി’യിലെ സമാനത ചൂണ്ടിക്കാട്ടി നിരവധി േട്രാളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേരളത്തെ പൊട്ടിച്ചിരിപ്പിച്ച കാലാതീത സിനിമയൊരുക്കിയ കെ.ജി. ജോര്ജിെന്റയും കഥയൊരുക്കിയ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെയും ‘ദീര്‍ഘവീക്ഷണ’ത്തെ പ്രശംസിക്കുന്നുമുണ്ട് മലയാളികള്‍.
വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ‘പാലം അപകടത്തില്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് കെ.ജി. ജോര്‍ജ് സിനിമയൊരുക്കിയത്. ഗാന്ധിമതി ബാലനായിരുന്നു നിര്‍മാണം. സംവിധായകന് തന്നെ തിരക്കഥയൊരുക്കിയപ്പോള്‍ സംഭാഷണമെഴുതാന്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസനും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
പത്തു വർഷമായി ട്രംപ് നികുതി അടച്ചിട്ടില്ലെന്നു റിപ്പോർട്ട്; നികുതി ഇനത്തിൽ ആകെ അടച്ചത് 750 ഡോളർ
രാഷ്ട്രീയക്കാര്‍ക്ക് പണം തട്ടിയെടുക്കുന്നതിന് വേണ്ടി ബലക്ഷയമുണ്ടെന്ന് വരുത്തി തീര്‍ത്ത് നിലവിലുള്ള പാലം പൊളിക്കുന്നതും ഉദ്ഘാടനത്തിെന്റയന്ന് പുതിയ പാലം പൊളിഞ്ഞ് വീഴുന്നതുമാണ് സിനിമയിലുള്ളത്. സിനിമ കേരളം ഏറ്റെടുത്തതോടെ ഇത്തരം പണം തട്ടിപ്പ് പദ്ധതികളെയെല്ലാം മലയാളികള്‍ പഞ്ചവടിപ്പാലമെന്ന് വിശേഷിപ്പിച്ച് തുടങ്ങി. പാലാരിവട്ടം പാലത്തിെന്റ കാര്യത്തില്‍ സമാന സാഹചര്യങ്ങള്‍ ഉടലെടുത്തതോടെ ഈ പാലത്തെ ഹൈകോടതി വിശേഷിപ്പിച്ചതും പഞ്ചവടിപ്പാലം എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക