ഏറെ ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രീം കോടതി. വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച ശേഷം സെക്സിൽ ഏർപ്പെട്ടു, തെറ്റായ കാര്യങ്ങൾ പറഞ്ഞ് വഞ്ചിച്ചു ബന്ധപ്പെട്ടുകൊണ്ടിരുന്നു എന്നൊക്കെയുള്ള കേസുകളിൽ, ഈ വഞ്ചന വർഷങ്ങളോളം തുടർന്നു എന്നുള്ള ആക്ഷേപങ്ങളിൽ കഴമ്പില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞരിക്കുന്നത്.
റോഹിങ്ടൻ എഫ് നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ മേൽപ്പറഞ്ഞ ആരോപണത്തിൽ നിന്ന് കുറ്റവിമുക്തനാക്കിക്കൊണ്ട് മേൽപ്പറഞ്ഞ നിരീക്ഷണം നടത്തിയത്.
വിവാഹം കഴിക്കാം എന്നുള്ള കപടവാഗ്ദാനം നൽകി ഒരു ക്രിസ്ത്യൻ യുവതിയെ നാലുവർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്നു എന്നതായിരുന്നു ഗോത്രവർഗക്കാരനായ ഈ യുവാവിന്മേൽ ആരോപിതമായിരുന്ന കുറ്റം. യുവാവ് കുറ്റക്കാരനാണ് എന്നുള്ള ഝാർഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ യുവാവ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു.
ഇന്ന് കൂടുതൽ രോഗികൾ എറണാകുളത്ത്; ജില്ലകൾ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ
ഈ യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. നാലുവർഷത്തോളം യുവതിയുമായി ശാരീരികബന്ധവും ഇയാൾ പുലർത്തിയിരുന്നു. എന്നാൽ, അതിനു ശേഷം, രണ്ടു പേരുടെയും കുടുംബങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉടലെടുക്കുകയും വീട്ടുകാർ സമ്മതിച്ച് ഇരുവരും തമ്മിലുള്ള വിവാഹം നടക്കില്ല എന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തു.
അതിനെത്തുടർന്ന് യുവാവിന് മറ്റൊരു യുവതിയുമായി അയാളുടെ വീട്ടുകാർ വിവാഹവും ഉറപ്പിച്ചു. പ്രസ്തുത വിവാഹത്തിന് ഒരാഴ്ച മുമ്പാണ്, വിവാഹവാഗ്ദാനം നൽകി യുവാവ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാരോപിച്ച് യുവതി പൊലീസ് കേസ് ഫയൽ ചെയ്യുന്നത്. സെഷൻസ് കോടതിയും, ഹൈക്കോടതിയും യുവാവിനെ കുറ്റക്കാരനെന്നു വിധിച്ചപ്പോഴാണ് ഈ യുവാവ് മേൽക്കോടതിയിൽ അപ്പീലുമായി ചെല്ലുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക