നടി സില്‍ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. ‘അവള് അപ്പടിത്താന്‍’ എന്ന പേരില്‍ കെ.എസ് മണികണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നവംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. സില്‍ക്കിന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന നായികയെ തേടുകയാണെന്നും സില്‍ക്കിന്റെ വികാര തീവ്രതയ്ക്കൊപ്പമെത്താന് ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ലെന്നും മണികണ്ഠന് പറഞ്ഞു.
സില്‍ക്കിന്റെ ജീവിതവും വഴിത്തിരിവുകളും അറിയാ കഥകളും ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മുമ്പ് ഹിന്ദിയില്‍ വിദ്യാബാലനെ നായികയാക്കി ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രവും മലയാളത്തില്‍ ക്ലൈമാക്സ് എന്ന ചിത്രവും സില്‍ക്കിന്റെ ജീവിത കഥ പറഞ്ഞ ചിത്രങ്ങളായിരുന്നു.
റോഷന് മാത്യു മികച്ച സഹനടന്‍, ജനപ്രിയ ചിത്രമായി മൂത്തോൻ
ഇതിന് പുറമെ നടികയിന് ഡയറിയെന്ന പേരില്‍ മറ്റൊരു ചിത്രവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. സംവിധായകന് പാ രഞ്ജിത്ത് സില്‍ക്കിന്റെ ജീവിതം സീരീസിന്റെ രൂപത്തില്‍ ഇറക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
17 വര്‍ഷം കൊണ്ട് 450ലധികം സിനിമകളിലാണ് സില്‍ക്ക് സ്മിത അഭിനയിച്ചത്. ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്ത തേവാലി എന്ന ഗ്രാമത്തില്‍ ആണ് സില്‍ക്ക് സ്മിത ജനിച്ചത്. വിജയലക്ഷ്മി എന്നായിരുന്നു യഥാര്‍ത്ഥ പേര്.
1979ല്‍ മലയാളിയായ ആന്റണി ഈസ്റ്റ്മാന് സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ ആണ് തന്റെ പത്തൊന്‍പതാം വയസ്സില്‍ വിജയലക്ഷ്മി സിനിമയിലെത്തുന്നത്.
1996 സെപ്റ്റംബര്‍ 23ന് തന്റെ 35ആം വയസ്സില്‍ സില്‍ക്ക് സ്മിത ചെന്നൈയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക