തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ലക്കി ഡ്രോയില്‍ തന്റെ പേഴ്സണല്‍ സ്റ്റാഫ് ഹബീബിന് വാച്ച് സമ്മാനമായി കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ വിവരം തന്നെ അറിയിച്ചുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അത് നറുക്കെടുപ്പിൽ കിട്ടിയതാണ്. താൻ ആരില്‍ നിന്നും ഫോൺ വാങ്ങിച്ചിട്ടില്ല.
കോണ്‍സുലേറ്റിലെ ചടങ്ങില്‍ പങ്കെടുത്തതില്‍ പ്രോട്ടോകോള്‍ ലംഘനമില്ലെന്നും പ്രോട്ടോകോള്‍ ബാധകമാകുന്നത് യുഎഇ കോണ്‍സുലേറ്റിനാണെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമില്ലാത്ത കാലത്തായിരുന്നു. ലക്കിഡ്രോയില്‍ എല്ലാ സമ്മാനങ്ങളും നല്‍കിയത് താനല്ല. ‘മൊബൈല്‍ ഫോൺ , വാച്ചുകള്‍, വിമാന ടിക്കറ്റുകള്‍ ഒക്കെ പലര്‍ക്കും നറുക്കെടുപ്പില്‍ കിട്ടിയെന്നും ചെന്നിത്തല പറഞ്ഞു.
നിലവില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറായ എ പി രാജീവിന് ഒരു ഫോൺ ലഭിച്ചിട്ടുണ്ട്. അതില്‍ ഒരു അപകാതയും താന്‍ കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം,പ്രോട്ടോക്കോള്‍ ബാധകമാക്കുന്നത് കോണ്സുലേറ്റിനാണെന്ന് ഇപ്പോള്‍ പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഴയ പത്രസമ്മേളനങ്ങള്‍ അപ്പോള്‍ റദ്ദായോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് ചോദിച്ചു. പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് മന്ത്രി കെ ടി ജലീലിനെതിരെ പ്രതിപക്ഷം സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക