ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ നിന്ന് തിരിച്ചു. രാഹുലിനോടൊപ്പം പ്രിയങ്ക ഗാന്ധിയും 40 കോണ്‍ഗ്രസ് എംപിമാരും ഉണ്ട്. രണ്ടു ദിവസം മുമ്പ് ഹത്രാസ് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമത്തെ യുപി പൊലീസ് തടഞ്ഞിരുന്നു.
നൂറുകണക്കിന് പൊലീസിനെയാണ് രാഹുല്‍ എത്തുന്നതറിഞ്ഞ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അവിടെയുണ്ട്. എന്നാൽ അതിര്‍ത്തി അടച്ചിട്ടിട്ടില്ലെന്നും സുരക്ഷ വര്‍ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നുമാണ് യുപി പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക