ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് വൈ പ്ലസ് സുരക്ഷാ നല്‍കിയില്ലെങ്കിൽ അവരെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി സംരക്ഷിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കുടുംബാംഗങ്ങളെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കെയാണ് ഇക്കാര്യം അറിയിച്ചത്.
അവര്‍ ഇവിടെ സുരക്ഷിതരല്ല. ‘പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തണം സുരക്ഷ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണം’- ആസാദ് ആവശ്യപ്പെട്ടു.
ഹാത്രാസിലെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ രാവിലെ പൊലീസ് തടഞ്ഞിരുന്നു. 11 മണിയോടെ ഹാത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വഴിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക