പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഗതാഗത നിയന്ത്രണമുണ്ടാകും. പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിക്കാന്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. പാലത്തിനടിയിലൂടെ എറണാകുളത്തേയ്ക്കും കാക്കനാട്ടേക്കും ഗതാഗതമുണ്ടാകില്ല. അതേസമയം, ദേശീയപാതയിൽ ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നതിന് തടസമുണ്ടാകില്ല.
ഡോണള്‍ഡ് ട്രംപും ഭാര്യയും വേഗം രോഗമുക്തരാകട്ടെയെന്ന് അബുദാബി കിരീടവകാശി
പാലാരിവട്ടം സിഗ്നലിൽ തിരക്കൊഴിവാക്കാന്‍ രണ്ട് വഴികള്‍ കൂടി ട്രാഫിക് പൊലീസ് നിര്‍ദേശിക്കുന്നുണ്ട്. കാക്കനാട് നിന്ന് വരുന്നവര്‍ക്ക് ഈച്ചമുക്കില്‍ നിന്ന് തിരിഞ്ഞ് അവിടെ നിന്ന് വെണ്ണല എത്തി അവിടെ പുതിയ റോഡ് വഴി ചക്കരപ്പറമ്പിലൂടെ എറണാകുളത്തേക്ക് പോകാം. എറണാകുളത്ത് നിന്ന് കാക്കനാടേക്ക് പോകുന്നവര്‍ക്ക് ഇടപ്പള്ളിയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഒബ്രോണ് മാളിന് സമീപത്തു കൂടി തൃപ്പൂണിത്തുറ റോഡിലൂടെ പാടിവട്ടത്ത് എത്താനാകും. നിലവിലെ ഗതാഗത ക്രമീകരണം ഒരാഴ്ച വിലയിരുത്തി ആവശ്യമെങ്കില്‍ പിന്നീട് മാറ്റം വരുത്തുകയോ സ്ഥിരം സിഗ്നല്‍ സംവിധാനം സജ്ജമാക്കുകയോ ചെയ്യാനാണ് ട്രാഫിക് പൊലീസിന്റെ തീരുമാനം.
ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനം അറബ്ടെക് ഹോള്‍ഡിങ് പിജെഎസ്സി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക