ലക്നൗ: ഹത്രാസ് സംഭവത്തിലെ പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്ത് നാക്കറുത്ത് കൊല്ലപ്പെട്ട ശേഷവും പെൺകുട്ടിക്കെതിരെ ബിജെപി അശ്ലീല പ്രചാരണം നടത്തുന്നെന്ന് പ്രിയങ്ക ഗാന്ധി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും സർക്കാരിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയാണ് പ്രിയങ്ക രംഗത്തെത്തിയത്.
പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് യുപി സര്‍ക്കാര്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഇരയുടെ ബന്ധുക്കളെ കേള്‍ക്കുമെന്ന് തന്നെയാണോ എന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക പറഞ്ഞു. ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ ഇപ്പോഴും ബിജെപി പ്രചാരണം നടത്തുകയാണ്.
പെണ്‍കുട്ടിയുടെ കുടുംബത്തോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഹത്റാസ് ജില്ലാ മജിസ്ട്രേറ്റിനെ ഇനിയും നീക്കാത്തതെന്ത് കൊണ്ടാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തതെന്തു കൊണ്ടാണെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക