ന്യൂഡല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങുന്നു. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ടാങ്കുകള്‍ നിയന്ത്രണ രേഖയില്‍ ഉയരം കൂടിയ പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിന് പരിമിതികളുണ്ട്. ഇവയുടെ ഭാരക്കൂടുതൽ പ്രശ്നമായതിനാൽ ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഭാരം കുറഞ്ഞ സ്പ്രുട്ട് എസ്.ഡി.എം1 എന്ന യുദ്ധ ടാങ്ക് വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് ; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം ടി രമേശ്
ആദ്യഘട്ടത്തില്‍ 500 കോടി രൂപ മുടക്കി 24 ടാങ്കുകളാണ് ഇന്ത്യ വാങ്ങുക. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി ചര്‍ച്ച ആരംഭിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. സ്പ്രൂട്ട് ടാങ്കുകള്‍ നിലവില്‍ റഷ്യയില്‍ പരീക്ഷണ ഘട്ടത്തിലാണ്. കരാര്‍ യാഥാര്‍ഥ്യമാകുന്നതിന് മുമ്പ് തന്നെ ഇന്ത്യയില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയേക്കും എന്നും സൂചനയുണ്ട്.
റഷ്യ- ഇന്ത്യ സര്‍ക്കാര്‍ തലത്തിലുള്ള കരാറാകും ഇക്കാര്യത്തില്‍ ഉണ്ടാവുക. അടിയന്തര ഘട്ടത്തില്‍ ആയുധ സംഭരണത്തിന് ചെലവിടാന്‍ സൈന്യത്തിന് നല്‍കിയിട്ടുള്ള അധികാര പരിധിയില്‍ വരുന്നതിനാല്‍ ഇതിന് അധികം നടപടിക്രമങ്ങള്‍ ആവശ്യമായി വരില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക