രാജ്യത്തെമ്പാടും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു ഉത്തർപ്രദേശിലെ ഹത്റാസ് കൂട്ടബലാത്സംഗം. നരനായാട്ടിന് പിന്നാലെ പെൺകുട്ടി കൊല്ലപ്പെട്ടതിനെ തുടർന്ന് യുപി പോലീസിന്റെ നടപടിയിലാണ് രാജ്യം രോഷാകുലരായത്. സംഭവവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമർപ്പിക്കും. കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കുമെന്നാണ് വിവരം. പൊതു പ്രവര്‍ത്തകനായ സത്യമാ ദുബെ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
രാജ്യം ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന കേസാണ് ഇന്ന് കോടതി പരിഗണിക്കാനിരിക്കുന്നത്. ചീഫ് ജസ്റ്റീസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം, കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐയോ പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക