മുംബൈ: ഹത്രാസ് പ്രതിഷേധത്തിനിടെയുണ്ടായ കയ്യേറ്റത്തിൽ യുപി പോലീസ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തിൽ കടന്നുപിടിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി വനിതാ നേതാവ് രംഗത്ത്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗാണു സംഭവത്തെ അപലപിച്ചു രംഗത്തെത്തിയത്.
എന്തു ധൈര്യത്തിലാണ് ഒരു പുരുഷ പോലീസ് ഓഫിസര്‍ ഒരു വനിതാ നേതാവിന്റെ വസ്ത്രത്തില്‍ കയറി പിടിച്ചത്. പോലീസ് അവരുടെ പരിമിതികള്‍ മനസിലാക്കണം. ഇന്ത്യന്‍ സംസ്കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ്, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കൈയേറ്റചിത്രം പങ്കുവച്ചുകൊണ്ടു ചിത്ര വാഗ് ട്വീറ്റ് ചെയ്തു. ഹാത്രസ് സംഭവത്തിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബിജെപി നേതാവ് തന്നെ യുപി പോലീസിനെതിരെ രംഗത്തെത്തിയത്.
ഹാത്രസ് ജില്ലയില്‍ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് വഴിയില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു തിരിച്ചയച്ചു.
ഗ്രേറ്റര്‍ നോയിഡയില്‍ ഇരുവരുടെയും വാഹനം പോലീസ് തടഞ്ഞെങ്കിലും രാഹുലും പ്രിയങ്കയും ഹത്രാസിലേക്കു നടന്നു പോകുമെന്നു പ്രഖ്യാപിച്ച് വാഹനത്തില്‍ നിന്നിറങ്ങി. രാഹുലിനെ പോലീസ് തടയാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് അദ്ദേഹം നിലത്തു വീണു. തനിക്കും പ്രിയങ്കയ്ക്കും നേരേ പോലീസ് ലാത്തി പ്രയോഗിച്ചെന്നും പിടിച്ചുതള്ളിയെന്നും രാഹുല്‍ പറഞ്ഞു.
രാഹുലും പ്രിയങ്കയും ഹത്രാസ് സന്ദര്‍ശനം പ്രഖ്യാപിച്ചതിന്റെ പിന്നാലെ തന്നെ യുപി പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മുന്‍കരുതലിന്റെ മറവിലായിരുന്നു നിരോധനാജ്ഞ.
പ്രതികരിക്കാൻ ഇവിടെ എഴുതുക