ജോലിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ മിനിമം വേതനം നല്കുന്ന രാജ്യമാകാന്‍ സ്വിറ്റ്സര്‍ലാന്‍ഡ് ഒരുങ്ങുന്നു. ദാരിദ്രത്തിനെതിരെ പോരാടുക, സാമൂഹിക സമന്വയത്തെ അനുകൂലിക്കുക, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പുതിയ തീരുമാനം. പുതിയ തീരുമാന പ്രകാരം മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക് (25ഡോളര്‍) കൂലി ലഭിക്കും. അതായത് ശരാശരി 1,839 രൂപ മിനിമം വേതനം.
അടുത്തമാസ ഒന്നുമുതല്‍ കാന്റണില്‍ പുതുക്കിയ വേതനം പ്രാബല്യത്തിൽ വരും. ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്സര്‍ലാന്‍ഡ്. കോവിഡ് വ്യാപനം സമ്പദ്ഘടനയെ കാര്യമായി ബാധിച്ചെങ്കിലും സ്വിറ്റ്സര്‍ലാന്‍ഡ് പ്രൗഢി വിട്ടുനൽകാൻ തയ്യാറായില്ല. പുതുക്കിയ വേതന വ്യവസ്ഥയോട് ജനീവ നഗരത്തിലുള്ളവർ ഉൾപ്പെടെ അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക