കോവിഡ് വ്യാപനത്തിനിടയിലാണ് ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ബിഹാറില്‍ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
സ്വര്‍ണ വില വീണ്ടും മുകളിലേക്ക്; ഇന്ന് വീണ്ടും വര്‍ധന, കൂടിയത് 240 രൂപ
പരമാവധി 200 പേരെ മാത്രമേ ടച്ചിട്ട ഹാളുകളില്‍ അനുവദിക്കാന്‍ പാടുള്ളൂ. കൂടാതെ ആറടി സാമൂഹിക അകലവും നിര്‍ബന്ധമായും പാലിക്കണം. വോട്ടര്‍മാരെ ആലിംഗനും ചെയ്യുന്നതില്‍ നിന്നും ഹസ്തദാനം നല്കുന്നതില് നിന്നും നേതാക്കന്മാരെ വിലക്കിയിട്ടുണ്ട്. പരിപാടികള്‍ നടത്തുന്ന വേദികളില്‍ അണുനശീകരണം നടത്തണം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദൂരദര്‍ശനിലും ആകാശവാണിയിലും സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സമയം തെരഞ്ഞെടുപ്പ് കമീഷന് ഇരട്ടിയായി വര്‍ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക