മൂന്ന് പേര് ചേര്‍ന്ന് പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഛത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രതികളില്‍ രണ്ടുപേരെ അറസ്റ്റുചെയ്തതായും ഒരാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു
ഒക്ടോബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. അരുണ്‍, സുശീല്‍ ചൗഹാന് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായിരുന്നു. അതിന്റെ കൂട്ടബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക