ലക്നൗ: ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയായ ദളിത് യുവതിയെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച ബരാബങ്കി മേഖലയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ ആരോപണം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ്. എന്നാൽ പോലീസ് പറയുന്നത് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ്.
അവതാർ; രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി, മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും ഭൂരിഭാഗം അവസാനിച്ചു
യുവതി പാടത്തേക്ക് പോയത് ബുധനാഴ്ച വൈകീട്ടാണ്. എന്നാൽ വീട്ടില്‍ തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ യുവതിയെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പാടത്ത് പെണ്‍കുട്ടിയുടെ മൃതദേഹം ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക