പത്തനംതിട്ട: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് പണം കോടതിയില്‍ കെട്ടിവെക്കാനുള്ള വ്യവസ്ഥ ഹൈകോടതി റദ്ദാക്കിയതോടെ വിമാനത്താവള പദ്ധതി അനന്തമായി നീളാന്‍ സാധ്യത. പദ്ധതി ഗണപതിക്കല്യാണംപോലെ ആകില്ലെന്നാണ് ജൂലൈ 28ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, ഗണപതിക്കല്യാണംപോലെ നീളുമെന്നാണ് പുതിയ വിധിയോടെ വ്യക്തമാകുന്നത്. ലാന്‍ഡ് അക്വിസിഷന്‍ ആക്ട് അനുസരിച്ച് ഏറ്റെടുക്കാവുന്നത് സ്വകാര്യഭൂമിയാണ്.
ചെറുവള്ളി സര്‍ക്കാര്‍ ഭൂമിയാണെന്ന് കാണിച്ചാണ് പാലാ കോടതിയില്‍ OS No 72/19 നമ്ബറായി സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എതിര്‍കക്ഷികള്‍ ഭൂമിയുടെ കൈവശക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റ്, ഭൂമിയുടെ മുന്‍ കൈവശക്കാരായ ഹാരിസണ്‍സ് മലയാളം കമ്പനി എന്നിവയാണ്.
കൈവശക്കാരാണോ സര്‍ക്കാറാണോ ഭൂമിയുടെ ഉടമസ്ഥര്‍ എന്നതില്‍ തീര്പ്പായശേഷമെ ഭൂമിയുടെ വില ഒടുക്കേണ്ടിവരുമോ ഇല്ലയോ എന്നതില്‍ തീരുമാനം എടുക്കാന്‍ കഴിയൂവെന്ന അവസ്ഥയാണ് വെള്ളിയാഴ്ചത്തെ ഹൈകോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. ലാന്‍ഡ് അക്വിസിഷന്‍ ആക്ടില്‍ പണം നല്കി ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവിറക്കാന്‍ അധികാരം കലക്ടര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഏതു പദ്ധതിക്കുവേണ്ടി, എത്രത്തോളം ഭൂമി, പദ്ധതിയുടെ സാധ്യതപഠനം തുടങ്ങിയവയെല്ലാം പൂര്‍ത്തിയായശേഷമാണ് കലക്ടര്‍ ഇത്തരത്തില്‍ ഉത്തരവിറക്കേണ്ടതെന്ന് നിയമം അനുശാസിക്കുന്നു.
അന്തിക്കാട് നിതിൻ വധക്കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ
ഇതൊന്നും ചെറുവള്ളിയുടെ കാര്യത്തില്‍ പാലിക്കപ്പെട്ടിരുന്നില്ല. കലക്ടര്ക്കുപകരം റവന്യൂ സെക്രട്ടറിയാണ് ഭൂമി വില നല്കി ഏറ്റെടുക്കാന്‍ ഉത്തരവിറക്കിയത്. പാലാ കോടതിയിലെ ഉടമസ്ഥത തര്‍ക്കം തീരണെമങ്കില് വര്‍ഷങ്ങളെടുക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സബ്കോടതിയില്‍ തീര്‍പ്പുണ്ടായാലും തോല്‍ക്കുന്നവര്‍ അപ്പീല്‍ പോകും. അതിനാല്‍ പദ്ധതി അനന്തമായി നീളും. പദ്ധതി അയ്യപ്പനും മാളികപ്പുറവും തമ്മിലെ വിവാഹംപോലെ അനന്തമായി നീളുകേയ ഉള്ളൂവെന്ന് ഭൂസമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിമല വിമാനത്താവളത്തിന് ഏെറ്റടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമിക്ക് കേമ്ബാളവില നല്കിയാല് സംസ്ഥാനത്ത് മിച്ചഭൂമി കേസ് നടന്നുവരുന്ന 1,30,000 ഏക്കര്‍ ഭൂമിക്കും വില നല്‍കേണ്ടിവരും. അതോടെ ഭൂപരിഷ്കരണ നിയമം പാടെ അപ്രസക്തമാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചെറുവള്ളി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വളഞ്ഞവഴി തേടുകയായിരുെന്നന്നും കോടതി അത് നേരെ ആക്കിയിരിക്കുകയാണെന്നും റവന്യൂ വകുപ്പ് മുന്‍ ഗവ. പ്ലീഡര്‍ സുശീല ആര്. ഭട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു. ഏതുവിധേനയും ചെറുവള്ളി എസ്റ്റേറ്റിന് വില നല്കി ഏെറ്റടുക്കുക എന്ന നിര്‍ബന്ധബുദ്ധിയോടെയാണ് സര്‍ക്കാര്‍ നീങ്ങിയതെന്നും സുശീലഭട്ട് ചൂണ്ടിക്കാട്ടി. അതേസമയം, ഹൈകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ബിലീവേഴ്സ് ചര്‍ച്ച് വക്താവ് ഫാ. സിജോ പന്തപ്ലാക്കല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക