കൂത്തുപറമ്പില്‍ പൊലീസ് വെടിവെയ്പില്‍ പരിക്കേറ്റ് കിടപ്പിലായ പുഷ്പന് തന്റെ സഹോദരൻ ശശി ബിജെപിയിൽ ചേർന്നെന്ന പ്രചാരണത്തോട് പ്രതികരണവുമായി രംഗത്ത്. വര്‍ഷങ്ങളായി കുടുംബവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ബി.ജെ.പിയില്‍ ചേര്‍ന്ന തന്റെ സഹോദരന് ശശിയെന്ന് പുഷ്പന് പറഞ്ഞു.
കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്ക്കുകയും എല്ലാവരുമായും അകന്ന് കഴിയുകയും ചെയ്തിരുന്നയാളാണ് ശശിയെന്നും പുഷ്പന് പറയുന്നു.
‘വര്‍ഷങ്ങളായി വീടുമായോ കുടുംബവുമായോ ശശിയേട്ടന് ഒരു ബന്ധവുമില്ല. രാജേട്ടന്റെ രണ്ടു മക്കളുടെ കല്യാണത്തിന് വിളിച്ചിട്ടും പങ്കെടുത്തില്ല. വീട്ടില്‍ മദ്യപിച്ചെത്തി നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു,’ പുഷ്പന് പറഞ്ഞു.
ശശിയുടെ മകന് ഷിബിയുടെയും സഹോദരങ്ങളായ രാജന്, പ്രകാശന് എന്നിവരുടെയും പേരില്‍ ചൊക്ലി പൊലീസില്‍ വ്യാജ പരാതിയടക്കം ശശി നല്‍കിയിട്ടുണ്ടെന്നും പുഷ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക