സ്വർണക്കടത്തു കേസിൽ തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശിവശങ്കറിനെ ആശുപത്രിയിലാക്കിയത് കസ്റ്റംസാണ്, സര്‍ക്കാരിന് അതില്‍ പങ്കില്ല.
ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ശിവശങ്കറിന് മുഖ്യമന്ത്രിയുടെ ഓഫിസുമായോ സര്‍ക്കാരുമായോ ഇപ്പോള്‍ ഒരു ബന്ധവുമില്ല. കേന്ദ്ര ഏജന്‍സികള്‍ക്ക് ആരെയും ചോദ്യംചെയ്യാനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്.
സ്വര്‍ണക്കടത്തില്‍ കേന്ദ്രഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണ്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍ അപക്വവും മന്ത്രിപദവിക്ക് ചേരാത്ത നടപടിയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക