അതിര്‍ത്തി കടന്നു വരുന്നവര്‍ കോവിഡ് ജാഗ്രതാ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തും. അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ചെയ്യില്ല.
ഇതര സംസ്ഥാനങ്ങളിൽനിന്ന് ചുരുക്കം ദിവസത്തെ സന്ദർശത്തിന് എത്തുന്നവർക്കു ക്വാറന്റീൻ നിർബന്ധമല്ല. ഇവിടെനിന്നു പോയി വേഗം തിരികെ വരുന്നവർക്കും പരിശോധന നിർബന്ധമില്ല. ഡ്രൈവിങ് സ്കൂളിലെ കാറുകളിൽ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണം.
കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ
വിവാഹ ചടങ്ങുകളിൽ അനുവദനീയമായ ആളുകൾ മാത്രമേ പങ്കെടുക്കാവൂ. ഗര്‍ഭിണികളായ രോഗികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കാതിരിക്കാന്‍ കര്‍ശന നിർദേശം നല്കി. ഗര്‍ഭിണികള്‍ക്കു കോവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും ആശുപത്രികള്‍ നല്‍കണം.
പ്രസവാനന്തര ചികിത്സ, പ്രസവം എന്നിവയുള്‍പ്പെടെ എല്ലാ ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളും ഓരോ ആശുപത്രിയിലും ഉറപ്പു വരുത്തണമെന്നും നിർദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക