മരിച്ചുപോയ ആളുടെ പേരിൽ വർഷങ്ങളായി റേഷൻ ഭക്ഷ്യധാന്യങ്ങൾ തട്ടിയെടുത്ത റേഷൻ കടയുടമയ്ക്കെതിരെ നടപടി. സംഭവത്തിൽ എലിക്കുളം പഞ്ചായത്തിലെ സന്തോഷ് കുമാറിന്റെ റേഷൻ കട സപ്ലൈ ഓഫീസര്‍ സസ്പെന്റ് ചെയ്തു. 2016 ൽ മരിച്ചു പോയ അന്ത്യോദയ കാർഡ് ഉടമയ്ക്ക് അന്നു മുതൽ പ്രതിമാസം 30 കിലോ അരി , 5 കിലോ ഗോതമ്പ് , ഒരു കിലോ പഞ്ചസാര എന്നിവ നൽകിയതായിയാണ് റേഷൻ കടമയുടമ കെട്ടിച്ചമച്ചിരിക്കുന്നത്.
മാത്രമല്ല, സ്ഥലത്തില്ലാത്തതായ മറ്റു പലരുടെയും കാർഡ് ഉപയോഗിച്ച് ഇയാൾ റേഷൻ സാധനങ്ങൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. കൈവിരൽ പതിപ്പിക്കാതെ മാനുവൽ രീതിയിൽ രേഖപ്പെടുത്തി ക്രമക്കേട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ജനുവരിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പിന്നീട് വിശദമായ പരിശോധനയിലൂടെ ക്രമക്കേട് സ്ഥിരീകരിക്കുകയായിരുന്നു. സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
നാഫെഡ് മുഖേന ഉള്ളിയും സവാളയും എത്തിക്കും; ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ച് സർക്കാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക