ഹത്റാസ് ബലാത്സംഗക്കേസിലെ ഫോറൻസിക് റിപ്പോർട്ടിനെതിരെ സംസാരിച്ച ഡോക്ടർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും. പിൻവലിക്കുന്നത് അലിഗഡ് മെഡിക്കൽ കോളജിലെ ഡോ. അസീം മാലിക്കിനെതിരെ എടുത്ത നടപടിയാണ്. ആശുപത്രി അധികൃതർ അസീം മാലിക്കിന്റെ കാലാവധി നീട്ടുമെന്ന് അറിയിച്ചു. ആശുപത്രിയിലെ മറ്റൊരു ഡോക്ടറായ ഉബൈദ് ഹഖിന്റേയും കാലാവധി നീട്ടും.
സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെയുള്ള കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോലിയിൽ തുടരേണ്ട എന്ന് കാണിച്ച് അസീം മാലിക്കിന് ആശുപത്രി അധികൃതർ കത്ത് നൽകിയത്. നടപടി കൃത്യമായ കാരണം പറയാതെയായിരുന്നു. വ്യാപക വിമർശനം ഇതിനെതിരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതർ നടപടി പുനഃപരിശോധിക്കാൻ രംഗത്തെത്തിയത്. അലിഗഡ് മെഡിക്കൽ കോളജിലായിരുന്നു ഹത്റാസിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. അസീം മാലിക്ക് മെഡിക്കൽ കോളജിലെ ഇടക്കാല ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു.
ഒക്ടോബർ 16 ന് ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്തുവന്നതിന് പിന്നാലെ അസീം മാലിക്കിനെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ അധികൃതർ, ഒക്ടോബർ 20 മുതൽ ആശുപത്രിയിൽ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി നോട്ടീസ് അയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക