പാറ്റ്ന: പ്രതിപക്ഷം ആഗ്രഹിക്കുന്നത് ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കില്‍ 370 തിരികെ കൊണ്ടുവരാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ ബിഹാറില്‍ സംസാരിക്കുകയായിരുന്നു മോദി.
മുംബൈയിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനാണ് എല്ലാവരും കാത്തിരുന്നത്. എന്നാല്‍ ഇവര്‍ പറയുന്നത് അധികാരത്തിലെത്തിയാല്‍ അത് പുനഃസ്ഥാപിക്കുമെന്നാണ്. ബിഹാറില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തി വോട്ട് തേടാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്നും മോദി ചോദിച്ചു. ഇത് ബിഹാറിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഗാല്‍വന്‍ താഴ്വരിയില്‍ ബിഹാറില്‍ നിന്നുള്ള ജവാന്മാരും വീരമൃത്യു വരിച്ചിട്ടുണ്ടെന്നും അവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് കുനിക്കുകയാണെന്നും മോദി പറഞ്ഞു. സര്‍വേകള്‍ ബിഹാറില്‍ ഒരിക്കല്‍ക്കൂടി എന്‍ഡിഎ എന്ന് പറഞ്ഞു കഴിഞ്ഞു. ആര് അധികാരത്തിലെത്തണം എന്നതില്‍ ബിഹാറിലെ ജനങ്ങള്‍ക്ക് വ്യക്തതയുണ്ട്. ശരിയായ തെരഞ്ഞെടുപ്പ് ജനങ്ങള്‍ നടത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക