കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ 4,000 സൈനിക കാന്റീനുകള്‍ക്ക്, ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിര്‍ദ്ദേശം നല്‍കിയതായി സൂചന. വിദേശ മദ്യ കമ്പനികളായ ഡിയാജിയോ, പെര്‍നോഡ് റിക്കാര്‍ഡ് എന്നിവർക്കാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇലക്ട്രോണിക്സ്, മറ്റ് വസ്തുക്കള്‍ എന്നിവ സൈനികര്‍ക്കും മുന്‍ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത് രാജ്യത്തെ പ്രതിരോധ വകുപ്പിന് കീഴിലുള്ള കാന്റീനുകളിലൂടെയാണ്.
അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോട് കൂടി അമേരിക്കയിലെ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുമെന്ന് പഠനം
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റീടെയില്‍ ശൃംഖലകളില്‍ ഒന്നു കൂടിയാണിത്. ഈ ഉത്തരവില്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ സംഭരണം ഏറ്റെടുക്കാനാകില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരവില്‍ കര, വ്യോമ, നാവിക സേനകളുമായി മെയ്, ജൂലൈ മാസങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര ചരക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്നും പറയുന്നുണ്ട്. അതേസമയം പ്രതിരോധ മന്ത്രാലയ വക്താവ് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഉത്തരവില്‍ ഏതൊക്കെ ഉല്‍പ്പന്നങ്ങളാണ് നിരോധിക്കുന്നതെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക