പട്ന: ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പൊടിപൊടിക്കുന്നതിനിടയിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവിന്റെ പ്രചാരണ പരിപാടി. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നവംബര്‍ ഒന്‍പതിന് ജയിലില്‍ നിന്ന് ഇറങ്ങും. ലാലു ഇറങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിടവാങ്ങല്‍ ചടങ്ങാണെന്നും തേജസ്വി പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന റാലിയിലാണ് തേജസ്വി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ബിഹാറിലെ ഹിസുവയിലായിരുന്നു തെരഞ്ഞെടുപ്പ് റാലി.
അഴിമതിക്കേസില്‍ ജാര്‍ഖണ്ഡില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നിലവില്‍ ലാലു പ്രസാദ് യാദവ്. ഝാര്‍ഖണ്ഡ് ഹൈക്കോടതി ഒരു കേസില്‍ ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മറ്റൊരു കേസിലെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ പുറത്തിറങ്ങാനായില്ല. അതിനിടെയാണ് നവംബര്‍ ഒന്‍പതിന് ലാലു പുറത്തിറങ്ങുമെന്ന അവകാശവാദവുമായി തേജസ്വി രംഗത്തെത്തിയത്.
ലാലുവിന് ഒരു കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും മറ്റൊരു കേസില്‍ നവംബര്‍ ഒന്‍പതിന് ജാമ്യം ലഭിക്കുമെന്നും തേജസ്വി പറഞ്ഞു. തന്റെ ജന്മദിനം കൂടിയാണ് നവംബര്‍ ഒന്‍പത്. തൊട്ടടുത്ത ദിവസമായിരിക്കും നിതീഷിന്റെ വിടവാങ്ങല്‍ ചടങ്ങെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി തടയാനോ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ, തൊഴിലാളികള്‍ക്ക് ജോലി തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ട അവസ്ഥയ്ക്ക് മാറ്റം വരുത്താനോ നിതീഷ് കുമാറിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിതീഷ് ക്ഷീണിതനാണ്. ബിഹാറിന്റെ കാര്യങ്ങള്‍ നോക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. വ്യവസായ മേഖലയില്‍ മുന്നേറാനുള്ള അവസരം ബിഹാര്‍ നഷ്ടപ്പെടുത്തി.
മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍തന്നെ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷിക്കാനുള്ള തീരുമാനമെടുക്കും. പതിനഞ്ച് വര്‍ഷമായി ജനങ്ങള്‍ക്ക് തൊഴിലോ വിദ്യാഭ്യാസമോ ആരോഗ്യ പരിപാലന സംവിധാനങ്ങളോ നല്കാന് കഴിയാത്തവര്‍ക്ക് ഇനിയും അതൊന്നും സാധ്യമാകില്ല.
ബിഹാറിന് പ്രത്യേക പദവി എന്ന് ലഭിക്കുമെന്നും പ്രത്യേക പാക്കേജ് എന്ന് പ്രഖ്യാപിക്കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയില്‍നിന്ന് ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചതെന്നും തേജസ്വി പറഞ്ഞു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നീ തീയതികളാണ് ബിഹാറിലെ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. ആ ദിവസം നിതീഷ് വിടവാങ്ങുമെന്നുമാണ് തേജസ്വി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക