സിനിമ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ചതിയിൽ വീഴ്ത്തുന്ന സംഭവങ്ങൾ തുടർക്കഥകളാകുന്നു. മിസ് വേൾഡ് മത്സരത്തിലൂടെ ലോക ശ്രദ്ധ നേടിയ മലയാളി പാർവതി ഓമനക്കുട്ടനാണ് അവസാനമായി ചതിക്കപ്പെട്ട സംഭവം തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചുവെന്ന് പാര്‍വ്വതി വെളിപ്പെടുത്തുന്നു.
കെ.എം ഷാജിക്കെതിരായ വധഭീഷണി; ആരോപണ വിധേയൻ മുൻകൂർ ജാമ്യാപേക്ഷ നൽകി
കെ.ക്യൂ ആയിരുന്നു പാര്‍വ്വതിയുടെ ആദ്യ മലയാള ചിത്രം. ബൈജു എഴുപുന്ന തന്നെ കെ ക്യുവീല്‍ നായികയാക്കുകയും ചിത്രത്തില്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് പാര്‍വ്വതി പറയുന്നു. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.
അതുകൊണ്ടാണ് ആ ചിത്രത്തില്‍ നായികയായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് ഷീട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന് താരം വെളിപ്പെടുത്തി. താന്‍ കാരണം ചിത്രം മുടങ്ങേണ്ടെന്ന് കരുതിയാണ് പിന്നീട് അഭിനയിച്ചത്.
ആ ചിത്രം പുറത്തിറങ്ങരുതെന്ന് താന്‍ ആഗ്രഹിച്ചതായും പാര്‍വതി അഭിമുഖത്തില്‍ വെളിപ്പെടുത്തി. മിസ് വേള്‍ഡ് മത്സരത്തില്‍ റണ്ണറപ്പായി തിരഞ്ഞെടുത്ത പാര്‍വതിക്ക് പിന്നീട് നിരവധി ഓഫറുകളാണ് സിനിമയില്‍ നിന്നും ലഭിച്ചത്. 2008ലെ ലോകസുന്ദരി മത്സരത്തില്‍ പാര്‍വതി രണ്ടാം സ്ഥാനം നേടിയിരുന്നു.
ഇതോടുകൂടിയാണ് പാര്‍വ്വതിയെ മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട പാര്‍വതി് മോഡലിംഗില്‍ നിന്ന് നടിയിലേക്ക് ചുവടുമാറുകയാണ്. എന്നാല്‍ സിനിമയില്‍ വേണ്ടത്ര രീതിയില്‍ പ്രശോഭിക്കാന്‍ പാര്‍വ്വതി ഓമനക്കുട്ടന് സാധിച്ചില്ല.
ഹിന്ദിയിലും തമിഴിലും രണ്ട് ചിത്രങ്ങള്‍ വീതം മാത്രമാണ് പാര്‍വതി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക