ഹത്രസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹാഥ്റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥ൯ ഡി. ഐ. ജി. ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ലഖ്നൗവിലെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്.
പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് നൽകുന്നവിവരം. ശനിയാഴ് രാവിലെ 11 മണിയോടെയാണ് യുവതിയെ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻതന്നെ ലോഹിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർ അറിയിച്ചു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മരണവിവരം ഡി. ഐ. ജിയുടെ കുടുംബം പോലീസിൽ അറിയിച്ചിരുന്നുവെന്നും ഡി. സി. പി. ചാരുനിഗം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക