വിവാദമായ പനച്ചിക്കാട് സേവാ ഭാരതി കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വീണ്ടും സന്ദര്‍ശനം നടത്തി. വിജയദശമി ദിനത്തില്‍ വിവാദങ്ങള്‍ക്ക് മറുപടിയായി ഒരിക്കല്‍ കൂടി തിരുവഞ്ചൂര്‍ പനച്ചിക്കാട് സേവാ ഭാരതി കേന്ദ്രത്തില്‍ എത്തി.
രാജ്യത്തെ എല്ലാ പൗരന്മാർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി
ആര്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ എത്തി എന്ന സിപിഐഎം പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സിപിഐഎം പനച്ചിക്കാട് ക്ഷേത്രത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുത് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കഴിഞ്ഞ പതിനാറാം തിയതി കോട്ടയം പനിച്ചിക്കാട് ക്ഷേത്രത്തിനു സമീപമുള്ള സേവാ ഭാരതി കേന്ദ്രത്തില്‍ സന്ദര്‍ശിച്ച ചിത്രം വിവാദമായിരുന്നു. ചിത്രം പ്രചരിച്ചത് തിരുവഞ്ചൂര്‍ ആര്‍എസ്എസുമായി തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് എത്തി എന്ന തരത്തിലാണ്. പനച്ചിക്കാട് ക്ഷേത്രം മതമൈത്രിയുടെ അടയാളമാണ്. അതുകൊണ്ട് തന്നെ ക്ഷേത്രത്തെ രാഷ്ട്രീയ ലാഭത്തിന് സിപിഐഎം ഉപയോഗിക്കരുത്തെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക