റബിൻസ് അബ്ദുൽ ഹമീദിനു പിന്നാലെ സ്വർണകടത്തു കേസിലെ മറ്റു പ്രതികളെയും യു.എ.ഇയിൽ നിന്ന് നാടുകടത്തിയേക്കും.
ഫൈസൽ ഫരീദിനെതിരെ ചെക്ക് കേസുകൾ നിലവിലുള്ളതിനാൽ നാടുകടത്തൽ നീണ്ടേക്കുമെന്നാണ് വിവരം.
സ്വർണക്കടത്തു കേസിൽ റബിൻസ് ഹമീദിനെ വിട്ടുകിട്ടിയ സാഹചര്യത്തിൽ മറ്റു പ്രതികളെ കൂടി അധികം വൈകാതെ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും അന്വേഷണ ഏജൻസികൾക്കിടയിൽ ആശയവിനിമയം തുടരുകയാണ്.
അതേ സമയം മുഖ്യപ്രതിയായി എൻ.ഐ.എ വിലയിരുത്തുന്ന ഫൈസൽ ഫരീദ് പൊലിസ് കസ്റ്റഡിയിൽ തന്നെയാണ്. വിവിധ എമിറേറ്റുകളിലായി നിലവിൽ മൂന്ന് ചെക്ക് കേസുകളാണ് ഫൈസൽ ഫരീദിനെതിരെയുള്ളത്.
സാധാരണ ഗതിയിൽ ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ നേരിട്ടു മാത്രമാകും ഫൈസലിനെ നാടുകടത്തുക. ഫൈസലിനും റബിൻസിനും പുറമെ സിദ്ദീഖ് അക്ബർ, അഹ്മദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീർ എന്നിവർക്കെതിരെയും ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചതായി എൻ.ഐ.എ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക