പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ട് പേര് പിടിയില്‍. തിരുവനതപുരം ആറ്റിങ്ങൽ കേന്ദ്രീകരിച്ചാണ് സംഭവം പിടിയിലായ ഒരാൾ യൂത്ത് കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്ത കേസിലും പ്രതിയാണ്. കേസിലെ ബാക്കിയുള്ള പന്ത്രണ്ട് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് കാമുകനും സഹായിയായ യൂത്ത് കോൺഗ്രസ് നേതാവും പിടിയിലായത്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:-
വഞ്ചിയൂരിലുള്ള പ്ലസ് ടു വിദ്യാർത്ഥിനിയായ പതിനേഴുകാരിയെയാണ് തിരുവനന്തപുരം ആലംകോട് സ്വദേശി അൽനാഫി കടലുകാണി അടക്കമുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി പ്രണയം നടിച്ച് പീഡിപ്പിച്ചത്.18.5 പവൻ സ്വർണം കൈക്കലാക്കുകയും ചെയ്തു. സഹോദരിയുടെ സ്വർണമാണ് പ്രതിക്കും കേസിൽ ഇനി പിടിയിലാകാനുള്ള പ്രതികൾക്കും പെൺകുട്ടി എടുത്ത് നല്‍കിയത്. ഇതിൽ 9 പവൻ സ്വർണം പ്രതിയും വഞ്ചിയൂരിലുള്ള സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള പണമിടപാട് സ്ഥാപനങ്ങളിലും ജൂവലറികളിലും വിറ്റു. ഈ തുക ബൈക്ക് വാങ്ങുവാനും മൊബൈൽ ഫോൺ വാങ്ങാനും ഉപയോഗിച്ചു.
ബാക്കിയുള്ള 9.5 പവൻ സ്വർണവുമായി അൽനാഫിയും സുഹൃത്തുക്കളും എറണാകുളം സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ സോണി ജോർജിനെ സമീപിച്ചു. സോണി ജോർജ്ജ് അൽനാഫിക്കും സുഹൃത്തിനും വാടക വീട് എടുത്ത് നല്‍കുകയും സ്വർണം വിൽക്കാനും പണയും വയ്ക്കാനും സഹായിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ സഹോദരിയുടെ സ്വർണാഭരണങ്ങൾ കാണാതായതോടെ വീട്ടുകാർ നഗരൂർ പൊലീസിനെ സമീപ്പിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് പെൺകുട്ടി പീഡനവിവരവും സ്വർണം പ്രതികൾക്ക് കൈമാറിയ വിവരവു സമ്മതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക