ന്യൂഡല്‍ഹി: ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കോവിഡ് 19ന് എതിരായ പോരാട്ടത്തിന്റെ പ്രധാന ആയുധമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയും പലസന്ദര്ഭങ്ങളിലും നിര്‍ബന്ധിതമാക്കുകയും ചെയ്ത മൊബൈല്‍ ആപ്ലിക്കേഷനായിരുന്നു ആരോഗ്യ സേതു ആപ്പ്.
ഈ ആപ്പ് നിര്‍മിച്ചതെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു അറിവുമില്ലേയെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് ചോദ്യം ചെയ്തിരുന്നു. വ്യവസായ-വിദഗ്ധ കൂട്ടായ്മയിൽ സര്‍ക്കാരിന് കീഴിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആപ്പ് നിർമിച്ചതെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.
റൊട്ടേറ്റിങ് ഡിസ്പ്ലേയുമായി എല്‍ജിയുടെ വിങ്ങ് ഇന്ത്യയിൽ
സുതാര്യത ഉറപ്പാക്കിയായിരുന്നു ആപ്പ് നിർമാണമെന്നും വ്യവസായ സംരംഭങ്ങളുടെയും വിദഗ്ധരുടെയും സഹകരണം ഇതിന് ഉണ്ടായിരുന്നുവെന്നും കേന്ദ്രം വിശദീകരിക്കുന്നു. വിശദീകരണത്തിൽ പക്ഷെ ഇതുമായി ബന്ധപ്പെട്ട ആരുടേയും പേരുകൾ വെളിപ്പെടുത്തുന്നില്ല. അതിനാൽ ആരോഗ്യസേതുആപ്പ് ആര് നിര്‍മ്മിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് ആപ് വികസിപ്പിച്ചതെന്നാണ് ആരോഗ്യ സേതു വെബ്സൈറ്റിലുള്ളത്. എന്നാൽ ആപ് നിർമിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പക്കലില്ലെന്നായിരുന്നു ചോദ്യത്തിന് ഇവരുടെ മറുപടി. ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാതെ വന്നതോടെ വിവരാവകാശ കമ്മീഷൻ തന്നെ കേന്ദ്ര സര്‍ക്കാരിനോട് വിശദാംശങ്ങൾ തേടുകയായിരുന്നു.
ഇൻസ്റ്റഗ്രാമിൽ ലൈവ് വീഡിയോക്ക് 4 മണിക്കൂർ ദൈർഘ്യവും ആര്‍ക്കൈവ് സൗകര്യവും
വിവരങ്ങൾ നൽകാൻ ഉത്തരവാദിത്തപ്പെട്ട അധികാരികൾ അത് നിരസിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്നും വിമർശിച്ച കമ്മീഷൻ ആരോഗ്യ സേതുവുമായി ബന്ധപ്പെട്ട വകുപ്പുകൾ നവംബർ 24 ന് കമ്മീഷന് മുന്നിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക