കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് മണ്ഡല വിലക്ക് കാലത്തെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ തീരുമാനം. പ്രതിദിനം ആയിരം പേർക്കെന്ന കണക്കാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തുന്ന തീർത്ഥടകർക്ക് കോവിഡ് പോസിറ്റീവായാൽ അവർക്ക് വേണ്ട ചികിത്സ സൗകര്യം ഇവിടെ ഒരുക്കും.
കണ്ണൂർ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍
തീർത്ഥടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് നേരത്തെതന്നെ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. അത് പോലെ തന്നെ ശബരിമലയിൽ ജോലി ചെയ്യുന്നവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ എത്തിയ രണ്ടുപേർക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇവർ കോവിഡ് പരിശോധന വരുന്നതിനു മുൻപ് തന്നെ നടത്തുകയും മാനദണ്ഡപ്രകാരം നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരികയും ചെയ്തിരുന്നു. എങ്കിലും ഇവിടെ എത്തി ചെയ്ത പരിശോധനയിൽ പോസിറ്റീവ് ആക്കുകയായിരുന്നു. അതേസമയം, വേണ്ടി വന്നാൽ അവധി ദിനങ്ങളിലും മകരവിളക്ക് ദിനത്തിലും തീര്‍ത്ഥാടകരുടെ എണ്ണം വർധിപ്പിക്കേണ്ടതായി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുന്നാക്ക സംവരണത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക