താൻ ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്ന് പറയിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമമെന്ന് ബിനീഷ് കോടിയേരി. ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാട് കേസിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റെ അറസ്റ്റ് ചെയ്തത്.
ഓപ്പോ കെ7 എക്സ് സ്മാർട്ട്ഫോൺ നവംബർ നാലിന് വിപണിയിൽ
കഴിഞ്ഞ ദിവസം ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള ബിനീഷിന്റെ പ്രതികരണം. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്കാണ് ബിനീഷിനെ മാറ്റിയിരുന്നത്. ചോദ്യം ചെയ്യലിനായി നാര്‍കോട്ടിക് ബ്യൂറോ സംഘവും ബംഗളൂരുവിലെത്തിയിരുന്നു. നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിനീഷിനെ അത്യാഹിത വിഭാഗത്തിൽ രണ്ടര മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് തിരികെ ഇ.ഡി ഓഫീസിൽ എത്തിച്ചത്. സ്കാനിംഗിനും വിധേയനാക്കിയിരുന്നു.
ബിനീഷ് വിഷയം ചര്‍ച്ച ചെയ്യാന്‍ ‘അമ്മ’ യോഗം ചേരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക