കോവിഡ് വിപണിയിലെ പല സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ചില കമ്പനികളിൽ വിപണന തോത് മുമ്പുള്ളതിനേക്കാൾ വർധിക്കുകയും ചെയ്തു. ആഗോള മഹാമാരി, ആന്റിട്രസ്റ്റ് വെല്ലുവിളി, സെൻസർഷിപ്പ് ആരോപണങ്ങൾക്കെതിരായ വർധിച്ചുവരുന്ന യുദ്ധം എന്നിവ ഉണ്ടായിരുന്നിട്ടും ഗൂഗിളിന്റെ വരുമാനത്തിൽ ഒരു കുറവും വന്നിട്ടില്ലെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്.
വിദ്യാഭ്യാസ മേഖലയെ ലക്ഷ്യമിട്ട് വ്യാപകമായ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് സെപ്റ്റംബറിൽ അവസാന മൂന്ന് മാസത്തേക്ക് 46.17 ബില്യൺ ഡോളർ (ഏകദേശം 3.41 ലക്ഷം കോടി രൂപ) വരുമാനമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഈ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനം വർധനയാണിത്. പകർച്ചവ്യാധിയുടെ ആദ്യ ദിവസങ്ങളിൽ ഓൺലൈൻ പരസ്യ ചിലവുകൾ പിൻവലിച്ചതിനാൽ ആൽഫബെറ്റ് ചരിത്രത്തിലെ ആദ്യത്തെ വരുമാന ഇടിവ് രേഖപ്പെടുത്തേണ്ടിവന്നിരുന്നു.
ക്ലീൻ വിഷന്റെ ഫ്ലൈയിംഗ് കാറിന്റെ പരീക്ഷണപ്പറത്തൽ വിജയിച്ചു
എന്നാൽ, മൂന്നാം പാദത്തിൽ ഗൂഗിളിന്റെ പരസ്യ വരുമാനം 10 ശതമാനം കൂടി. സേർച്ചിങ് പരസ്യ വരുമാനം 6.5 ശതമാനം, യുട്യൂബ് പരസ്യ വരുമാനം 32 ശതമാനവും ഉയർന്നു. ഗൂഗിളിന്റെ ക്ലൗഡ് ബിസിനസ്സിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 45 ശതമാനം വർധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക