കൊറോണ വൈറസ് തലച്ചോറിന് ദീർഘകാല ആഘാതമുണ്ടാക്കാമെന്നും ചിലരിൽ തലച്ചോറിന് 10 വർഷം വരെ പ്രായമേറിയത് പോലെ അനുഭവപ്പെടാമെന്നും പുതിയ പഠനം. ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഡോ. ആദം ഹാംപ്ഷയർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
84,000ലധികം പേരെ അടിസ്ഥാനമാക്കി നടത്തിയ പഠനം അനുസരിച്ച് കോവിഡ് രോഗമുക്തി നേടിയവർ ലക്ഷണങ്ങളെ അതിജീവിച്ച് കഴിഞ്ഞും തലച്ചോറിന്റെ ഗ്രഹണ ശേഷി സംബന്ധമായ പ്രശ്നങ്ങൾ പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്.
വാക്കുകൾ ഓർത്തിരിക്കാനും പസിലുകൾ ചെയ്യാനുമൊക്കെയുള്ള തലച്ചോറിന്റെ കഴിവിനെയാണ് കോഗ്നിറ്റീവ് ടെസ്റ്റുകളിലൂടെ അളക്കുന്നത്. ഇത്തരത്തിലൊരു പരീക്ഷയാണ് 84,285 പേരെ കൊണ്ട് ഹാംപ്ഷയറും സംഘവും ചെയ്യിച്ചത്. ഗ്രേറ്റ് ബ്രിട്ടീഷ് ഇന്റലിജെൻസ് ടെസ്റ്റ് എന്നായിരുന്നു ഈ പരീക്ഷണത്തിന്റെ പേര്.
ധാരണാശേഷിയിൽ സാരമായ തോതിലുള്ള പ്രശ്നങ്ങൾ ഇവരിൽ പലർക്കും ഉള്ളതായി പഠനത്തിൽ തെളിഞ്ഞു. ചിലരുടെ തലച്ചോറിന് 10 വർഷമെങ്കിലും പ്രായമേറിയത് പോലുള്ള ഫലമുളവായി. കോവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിലാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക