കൊച്ചി: കെ സുരേന്ദ്രനെതിരെ ബിജെപി നേതാക്കളുടെ പരസ്യ പ്രസ്താവനകൾ തുടരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പിന്നാലെ മുൻ ഉപാധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ പി.എം.വേലായുധനും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തി.
സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്ത ആളാണ് താനെന്നും തന്നെ സുരേന്ദ്രൻ വഞ്ചിച്ചെന്നും വേലായുധൻ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെയും കെ.പി. ശ്രീശനെയും സംസ്ഥാന ഉപാധ്യക്ഷനാക്കാമെന്ന വാക്ക് സുരേന്ദ്രന് പാലിച്ചില്ലെന്നും പരാതി അറിയിക്കാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിനു ശോഭാ സുരേന്ദ്രന് പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പി.എം. വേലായുധനും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക