മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. അറസ്റ്റ് നടപടി അടിയന്തിരാവസ്ഥ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.
‘മഹാരാഷ്ട്രയില്‍ മാധ്യമസ്വാതന്ത്ര്യത്തിനെതിരെ നടന്ന ആക്രമണത്തെ അപലപിക്കുന്നു. മാധ്യമങ്ങളോട് പെരുമാറേണ്ട രീതി ഇതല്ല. ഇത് നമ്മളെ അടിയന്തിരാവസ്ഥ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്.’ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം.
ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അര്‍ണബ് ഗോസ്വാമിയെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. 2018 ല്‍ ഇന്റീരിയല്‍ ഡിസൈനറായിരുന്ന അന്വയ് നായികിന്റേയും അമ്മയുടേയും മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അര്‍ണബിന്റെ അറസ്റ്റ്.
ഗോസ്വാമിയും മറ്റ് രണ്ടുപേരും അന്വയിന് നല്‍കാനുണ്ടായിരുന്ന 5.40 കോടി രൂപ തിരികെ നല്‍കാത്തതാണ് അന്വയിന്റേയും അമ്മയുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാവുന്ന ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക