ചാത്തന്നൂർ: തിരുവനന്തപുരം എസ്എടിയിലേക്കു പൂർണ ഗർഭിണിയായ യുവതിയുമായി പോയ ആംബുലൻസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു ഗർഭസ്ഥശിശു മരിച്ചു. 4 പേർക്കു പരുക്കേറ്റു.
മീയണ്ണൂർ സ്വദേശിനി ഗീതുവിനെ (21) കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ നിന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോൾ ദേശീയപാതയിൽ കല്ലുവാതുക്കൽ ജംക്ഷനു സമീപം ഉച്ചയ്ക്കു 12.45ന് ആയിരുന്നു അപകടം.
ആംബുലൻസ് ഡ്രൈവർ കൊല്ലം അഞ്ചാലുംമൂട് സ്വദേശി വിഷ്ണു (28), ഗീതുവിന്റെ മാതാവ് ഉമയനല്ലൂർ സ്വദേശിനി പ്രിയ (40), ബന്ധു മീയണ്ണൂർ സ്വദേശി ആശ (33) എന്നിവരാണു പരുക്കേറ്റ മറ്റുള്ളവർ.
ആംബുലൻസുമായി കൂട്ടിയിടിച്ച ടിപ്പർ ലോറിയുടെ പിന്നിൽ മറ്റൊരു ടിപ്പർ ലോറി ഇടിക്കുക ഉണ്ടായി. ആദ്യ ടിപ്പർ ലോറിയിൽ കരിങ്കല്ലും ഇതിനു പിന്നിൽ ഇടിച്ച ടിപ്പർ ലോറി മണ്ണ് കയറ്റി വരികയായിരുന്നു.
ആംബുലൻസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഗർഭിണി ഉൾപ്പെടെ പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക