ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അര്‍ണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അര്‍ണബിന്റെ അറസ്റ്റില്‍ സന്തോഷമുണ്ടെന്നും നേരത്തെ കേസ് ഒഴിവാക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അൻവായ് നായിക്കിന്റെ കുടുംബം പറയുന്നു.
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍: മന്ത്രി ഇ പി ജയരാജന്
‘ഞങ്ങള്‍ക്കിത് ഒരു രാഷ്ട്രീയ വിഷയമാക്കാന്‍ ആഗ്രഹമില്ല, രണ്ട് പേരെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അര്ണബിനെപ്പോലെയുള്ളവര് എത്രമാത്രം സ്വാധീനമുള്ളവരാണെന്ന് ഞങ്ങള്‍ക്ക് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു, റിപ്പബ്ലിക് ടി.വി തരാനുള്ള പണം നല്‍കാത്തത് തന്റെ അച്ഛനെയും മുത്തശ്ശിയെയും ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു’ എന്ന് നായ്ക്കിന്റെ മകള്‍ അദ്ന്യ പറയുന്നു.
കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആര്‍കിടെക്ട്, ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. റിപ്പബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന ആന്‍വായ് നായികിന്റെ കുറിപ്പ് പോലീസ് നേരത്തെ കണ്ടെത്തിരുന്നു. 2018 ലാണ് അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക